January 2016

ഈശ്വരോപാസന

ഭാരതീയർ ഈശ്വരോ പാസനയ്ക്കു പ്രധാനമായും അനുവർത്തിച്ചു വരുന്ന രണ്ടു സമ്പ്രദായങ്ങളാണ,് സഗുണോപാസനയും നിർഗുണോപാസനയും.ഉയർന്ന മാനസിക, നിലവാരവും, ഈശ്വരനെ സംബന്ധിച്ച് കേവലം വിശ്വാസത്തിലുപരി വിജ്ഞാനവും ഉള്ളവർക്കു മാത്രമേ നിർഗുണോപാസന അനുവർത്തിക്കാനാവൂ. അതു കൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങളും ഈശ്വരനെ നാമ- രൂപങ്ങളോടും ഗുണ ഭാവങ്ങളോടും കൂടി ആരാധിച്ചു വരുന്നു. ക്രമബദ്ധമായ സഗുണോപാസനയിലൂടെ ,അഥവാ ദേവീദേവൻ മാരുടെ ഉപാസനയിലൂടെ ഉയർന്ന തരം ഉപാസനയ്ക്ക് സാധകൻ സമർത്ഥനായി തീരും .സാലോ ക്യ- സാമീപ്യ സാരൂപ്യ- സായൂജ്യഭക്തി ഭാവങ്ങളാണ് ഈ ക്രമബദ്ധമായ പടികൾ.ഇങ്ങനെ സാധകനെ …

ഈശ്വരോപാസന Read More »

മോക്ഷപ്രാര്‍ത്ഥന

ഗുരുവേ ശരണം പദചരണംവരണം പരഗതി അരുളാനായ്… .ഉരുവും ഉയിരും വേര്‍പിരിയല്‍, .പരദൈവത്തിന്‍ വിധിയല്ലോ…??? മരണം വരുമീ നാളേയ്ക്കായ്……വരുന്നൂ… ഞാനും തനിയേ….. .ചിരവും, ചുമടും ചൂഷണവും….ജരയും നരയും ധനമായീ …. ഇരവും പകലും പകലോനും…..നിരെ നിരെ വന്നു മടങ്ങുമ്പോള്‍… .നേരം വരുമെന്നോര്‍ക്കാനായ്….നേരറിവെന്തേ മറയുന്നൂ ….. . ധരയും നീരും നീലിമയും… .തിരയുംകാറ്റും പ്രഭയും…. .വരമായ് നല്കും, കരുവേ…. .ചിരമായ് ഒരുവരുമില്ലല്ലോ……. . കാര്യം കര്‍മ്മം കരണങ്ങള്‍……പേരും പ്രതിഭേം നല്കുമ്പോള്‍….. .ചാരേ വന്നു ചമഞ്ഞീടാന്‍….പാരിതിലെങ്ങും ആളുണ്ടാം…. ദുരിതം ദുഃഖം ദാരിദ്ര്യം…….കരയിക്കുന്ന …

മോക്ഷപ്രാര്‍ത്ഥന Read More »

ആചമനം

വന്ദ്യഗുരുനാഥന്‍ കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രികളുടെ ഷഷ്ടി പൂര്‍ത്തി ദിനത്തില്‍ സമര്‍പ്പിച്ച മംഗള പത്രം.‘ആ’കാരചമയം അനര്‍ഘസുന്ദരനിമിഷമീ, മക്കളില്‍,ആത്മഹര്‍ഷത്തിന്‍റെ ധന്യവേള.അനുപമഗുണനിധി ഗുരുനാഥനിന്നു-അറുപതുതികയുന്ന പുണ്യവേള. ആചാര്യദേവാ തവ പാദപത്മത്തില്‍ആരതിയര്‍പ്പിക്കുന്നീ സുദിനത്തില്‍,ആരിലും കരുണയെ ചെമ്മേ ചൊരിയുംആരാധ്യനവിടുന്നു വാഴ്ക വാഴ്ക… അഗ്നിയജനവും ദൈവികപൂജയുംഅങ്ങേയ്ക്കനുഷ്ഠാനമാണുലകില്‍അഗ്രഹാരത്തിലെ ആര്യനല്ലെങ്കിലും,അഗ്രണിയാണഹോ തന്ത്രശാസ്ത്രത്തിലും. അനസ്യൂതം തുടരൂ തവ ജൈത്രയാത്രഅനുഗമിച്ചീടാമീ മാനസപുത്രന്‍.ആനീയനാകട്ടനേക ക്ഷേത്രങ്ങളില്‍ആചാര്യപദവിയെ പുല്‍കിടട്ടെ… അച്ഛന്‍റെ കരുണയും, അമ്മേടെ സ്നേഹവും,ആത്മമിത്രത്തിന്‍റെ വിശ്വാസത്തികവും,അമൃതമധു ചൊരിയുമാ വാത്സല്യവുമേറെഅതിധന്യനവിടുന്നു നിര്‍ലോഭമേകൂ… അനന്ത ജന്മാര്‍ജ്ജിത പുണ്യമാവാംഅവിടുത്തെ ശിഷ്യത്വ, മീശ്വരദായകം.അഭിമാന, മതിലേറെയാമോദമുണ്ട്അനുചരാം ഞങ്ങള്‍ക്കു ഹൃത്തടത്തില്‍…. അകതാരിലൊരുവേള ഓര്‍ക്കായ്ക വന്നാല്‍ആ ദിനം …

ആചമനം Read More »

പിതൃതര്‍പ്പണം

മരണമെന്ന വാതിലിനപ്പുറം എന്ത്? എങ്ങനെ? ഒരു ഗവേഷണത്തിനും കണ്ടെത്താനാവാത്ത ചോദ്യം. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍ ഒരുവന്‍ ആരുടെയൊക്കെയോ മകനോ, പിതാവോ, സഹോദരനോ, ഭര്‍ത്താവോ ആയിരുന്നിരിക്കും. സ്വജീവിതത്തില്‍ കുറഞ്ഞപക്ഷം ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ആ പ്രാണന്‍ ഒരുപാട് ത്യാഗവും, വേദനയും അനുഭവിച്ചിരിക്കും. ആ ത്യാഗത്തിന്‍റെയും, കഷ്ടപ്പാടുകളുടെയും ഫലമായി പിന്‍തലമുറക്കാര്‍ക്ക്ഐശ്വര്യപൂര്‍ണ്ണമായ ജീവിതം കൈവന്നിരിക്കാം. അപ്പോള്‍പ്പിന്നെ ആ പരേത ജീവാത്മാവിനോട് നിഷേധിക്കാനാവാത്ത ഒരു ഋണബാദ്ധ്യത ജീവിച്ചിരിക്കുന്നവര്‍ക്കുണ്ട്. ഒന്നാലോചിക്കൂ…! നമ്മുടെ ശരീരം, നമ്മുടെ സംസ്ക്കാരം, നമ്മുടെ സന്പത്ത്, അറിവ്, നമ്മുടെ പ്രാണന്‍ എല്ലാം നമുക്ക് …

പിതൃതര്‍പ്പണം Read More »

ഷിഹാബ് പൂജാരി

ഈ ഗുരു പൂര്‍ണിമാ ദിനത്തിനായി സമര്‍പ്പണം. . കസവുകോടിമുണ്ടു് തറ്റുടുത്ത് നേര്യീയതിനാല്‍ പൂണൂലുചുറ്റി വിധിപ്രകാരം ഭസ്മചന്ദനലേപനം ചെയ്ത് ഉച്ചസൂര്യനേപ്പോലെ പ്രകാശിച്ചു നില്‍ക്കുന്ന ഷിഹാബിനെ കണ്ടെപ്പോള്‍ ശിഷ്യത്വം പോലും മറന്ന് പ്രണമിക്കാന്‍ തോന്നിപ്പോയി.കണ്ണുകളിലെ അഗാധ നീലിമയും ശരീരത്തിന്റെ ചന്ദനവര്‍ണ്ണവും നിറദീപത്തിന്റെ പ്രഭയെ പോലും വിസ്മയിപ്പിക്കുന്നോ…?. . സാഷ്ടാംഗപ്രണാമം നടത്തി നിവര്‍ന്നെഴുനേറ്റ ശിഷ്യനെ മാറോടണച്ചു കൊണ്ടു പറഞ്ഞു… .സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ…. . ശാന്ത ഗംഭീരനായി ആവണപ്പലകയില്‍ ആരൂഢസ്ഥനായി അവന്‍ അഭിവാദനം ചെയ്തു. തുടര്‍ന്ന് മഹാസങ്കല്പം,സൂര്യാര്‍ഘ്യം,ഗുരു ഗണപതി വന്ദനം,ദിക്ബന്ധനം, താളത്രയം,ഭൂതശുദ്ധി അങ്ങനെ …

ഷിഹാബ് പൂജാരി Read More »

മാതൃദേവോ ഭവഃ

മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഈശ്വരൻ കനിഞ്ഞരുളിയ ഏറ്റവും മഹത്തരമായ വരമാണ് മാതൃസ്നേഹം. അമ്മ കുഞ്ഞിനെ വാത്സല്യപൂർവ്വം പരിരക്ഷിക്കുന്നു .തെറ്റുകൾ പൊറുക്കുന്നു. കൈ പിടിച്ച്, നടക്കാൻ പരിശീലിപ്പിക്കുന്നു . മാതൃ സ്നേഹത്തിന്റെ തലോടലിൽ കുഞ്ഞിന് ഉണ്ടാകുന്ന സുരക്ഷിതത്വവും ശാന്തിയും അതിർവ്വചനീയമാണ് .അതുകൊണ്ടുതന്നെയാണ് ‘മാതൃദേവോ ഭവ’ എന്ന വിശുദ്ധ മന്ത്രം ഭാരതീയ മനസ്സിൽ രൂഢമൂലമായി തീർന്നതും. പ്രപഞ്ചശക്തിയെ ആദിപരാശക്തിയായി,ജഗന്മാതാവായി മാതൃ ഭാവത്തിൽ വീക്ഷച്ചുകൊണ്ടുള്ള ആരാധനാ സങ്കല്പം അത്യുദാത്തമായ ഒരു തലത്തെയാണ് വെളിവാക്കുന്നത്. ജനഹൃദയ ങ്ങളിൽ മാതൃത്വത്തിന്റെ ഭാവങ്ങളായ, പ്രേമവും കാരുണ്യവും …

മാതൃദേവോ ഭവഃ Read More »

ശബരിമല:സമത്വത്തിന്റെ പുണ്യ ക്ഷേത്രം.

ജീവിതത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും സമഗ്രമായിg ദര്‍ശിച്ച് ആധുനിക കാലഘട്ടത്തിന് അനുസൃതമായ രീതിയിലാണ് ഗുരു അവിടുത്തെ ദര്‍ശനം ചമച്ചത്. ആത്മീയതയും ഭൗതികതയും ജീവിതത്തിന്‍റെ ഇരുപറങ്ങളായികണ്ട ഗുരുദേവന്‍ രണ്ടിനും തുല്യമായ പ്രാധാന്യം കല്പിച്ചു. ഗുരുവിന്‍റെ ദൈവദര്‍ശനം തച്ചുടയ്ക്കാനാവാത്ത സത്യദര്‍ശനമായി നിലകൊള്ളും. മതപരമായ കാഴ്ചപ്പാടുകളൊക്കെ സമാധാനത്തിന്‍റെ പൊന്‍നിലാവു പരത്തി പരന്നു വികസിക്കുന്നു. മനുഷ്യദര്‍ശനം സമത്വചിന്തയുടെ നറുമലരുകളാല്‍ വസന്തം തീര്‍ക്കുന്ന നന്ദനോദ്യാനമാണ്. ഗുരുവിന്‍റെ ഭൗതിക വീക്ഷണം ഇതര ആചാര്യന്മാരില്‍ നിന്നും തുലോം വ്യത്യസ്തമാണ്. യുക്തിക്ക് നിരക്കുന്ന ആചാരമര്യാദകള്‍ ആത്മീയതയില്‍ അനുവര്‍ത്തിക്കുവാന്‍ നിഷ്ക്കര്‍ഷിച്ച ഗുരുദേവന്‍റെ …

ശബരിമല:സമത്വത്തിന്റെ പുണ്യ ക്ഷേത്രം. Read More »

Scroll to Top
×